പേജുകള്‍‌

2014, മാർച്ച് 6, വ്യാഴാഴ്‌ച

ചെട്ടികുളങ്ങര കുംഭഭരണി

ഒരു നഷ്ടബോധത്തോടെയുള്ള കുറിപ്പാണിത്.ജീവിതത്തില്‍ ആദ്യമായി കുംഭഭരണി ആഘോഷിക്കാന്‍ ആവതെയിരിക്കുന്നു.ഓണാട്ടുകരക്കാര്‍ മുഴുവന്‍ കൊണ്ടാടുന്ന ചെട്ടികുളങ്ങര കുംഭഭരണി,പിന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ഗ്രാമദേവത വടക്കന്‍കോയിക്കല്‍ അമ്മയുടെ കുംഭഭരണി ഉത്സവം.



ചെട്ടികുളങ്ങര കുംഭഭരണി,ഓണാട്ടുകരയുടെ ദേശിയ ഉത്സവമാണ്.     

(കൊല്ലം ആലപ്പുഴ ജില്ലകളിലുള്ള കരുനാഗപ്പള്ളി, കാർതികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും  മറ്റുചില ദേശങ്ങളും ചേരുന്നതാണ് ഓണാട്ടുകര). ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിശേഷിപ്പിക്കും.ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.കാഴ്ച്ചയുടെ വിസ്മയവും ഭക്തിയുടെ പൂര്ന്നതയും ഒന്നിച്ചു ചേരുന്ന ദിവസമാണ് കുംഭഭരണി. ഭക്തജനലക്ഷങ്ങള്‍ ദേവീപ്രസാദത്തിനായും കെട്ടു കാഴ്ചകള്‍ ദര്ശിക്കനുമയ് ഇന്നു ദേവി  സന്നിധിയില്‍ എത്തും





ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണിയുടെ സവിശേഷത. ഗ്രാമ വീഥികളിലൂടെ ആചാര പെരുമയില്‍ വ്രത ശുദ്ധിയോടെ കരക്കാര്‍ ഒരുക്കിയ അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രനടയിലെത്തി അമ്മയെ തൊഴുത് കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്നതു കാണാന്‍ ഭക്ത സഹസ്രങ്ങള്‍ ക്ഷേത്രത്തിലേക്ക് എന്ന് ഒഴുകിയെത്തും.ഓണാട്ടുകരയുടെ തനിമയാര്‍ന്ന ആചാരങ്ങളും ചിത്ര, ശില്‍പ, സംഗീത കലകളിലെ വൈദഗ്ധ്യവും സമന്വയിക്കുന്നവയാണ്  ഓരോ കാഴ്ചകളും.

ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ് ക്ഷേത്രവുമായി ബന്ധപെട്ട കരകള്‍.ശിവരാത്രി ദിവസം എല്ലാ കരക്കാരും കെട്ടുകാഴ്ച നിര്‍മ്മാണത്തിനുള്ള ഉരുപ്പടികള്‍ പുറത്തെടുക്കും ഭരണി ദിവസം ആകുമ്പോള്‍ അത് മനം മയക്കുന്ന സുന്ദര രൂപമായി മാറും.


  കരക്കാര്‍ കെട്ടുകാഴ്ച ഒരുക്കുന്നതിന്റെ ചിത്രമാണ്‌ താഴെ




ഓരോ കരക്കാരും ഒരുക്കുന്ന കെട്ടുകാഴ്ചകള്‍ ഒന്ന് നോക്കാം


ഈരേഴ(തെക്ക്) കരയുടെ കുതിര




ഈരേഴ(വടക്ക്) കരയുടെ കുതിര





കൈത(തെക്ക്) കരയുടെ കുതിര




കൈത(വടക്ക്) കരയുടെ കുതിര



കണ്ണമംഗലം (തെക്ക്) കരയുടെ തേര്




കണ്ണമംഗലം (വടക്ക്) കരയുടെ തേര്




പേള കരയുടെ കുതിര




കടവൂര്‍ കരയുടെ തേര്



ആഞ്ഞിലിപ്രയുടെ തേര്




മറ്റം(വടക്ക്) കരയുടെ ഭീമന്‍





മറ്റം(തെക്ക്) കരയുടെ ഹനുമാന്‍ പാഞ്ചാലി





മേനാംപള്ളിയുടെ തേര്




നടക്കാവ്ന്‍റെ കുതിര



ഓരോ കരകളില്‍ നിന്ന് എത്തുന്ന കെട്ടുകാഴ്ചകള്‍  വൈകുന്നേരം ക്ഷേത്രത്തില്‍ എത്തി അമ്മയെ വണങ്ങി കാഴ്ച കണ്ടത്തിലേക്ക്‌ ഇറങ്ങുമ്പോഴേക്കും ഉത്സവആവേശം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും








ചെട്ടികുളങ്ങര കുംഭഭരണി എന്ന് കേള്‍ക്കുമ്പോള്‍ മറ്റു നാട്ടുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ആണ്.പക്ഷെ ഭരണി ഉത്സവത്തിന്റെ വിശേഷങ്ങള്‍ അനവധിയാണ്.


പതിമൂന്നു കരകളിലും ശിവരാത്രി മുതല്‍ കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോള്‍ ആ സ്ഥലത്ത് ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി.ഇലയും,തടയും,പ്ലാവിലയുമാണ് ഇപ്പോഴും കഴിക്കാനായി ഉപയോഗിക്കുന്നത്




ദേവിയുടെ ഏറ്റവും ഇഷ്ട വഴിപാടായ കുട്ടിയോട്ട സമര്‍പ്പണം ആണ് ഭരണി ദിവസത്തെ ഒരു പ്രധാന ചടങ്ങ്.കുത്തിയോട്ട വഴിപാട്‌ വളരെ ചിലവേറിയതാണ്.ഒരു കോടി രൂപ വരെ ആകും ചില ഭക്തര്‍ക്ക്‌.





കുത്തിയോട്ടം എന്ന അനുഷ്ഠാന കല ഓണാട്ടുകരയില്‍ ഏറെ പ്രചാരത്തില്‍ ഉള്ള ഒന്നാണ്.വഴിപാട്‌ നല്‍കുന്ന വീടുകളില്‍ ശിവരാത്രി മുതല്‍ കുത്തിയോട്ട ചുവടുകള്‍ തുടങ്ങും.അതോടെ ഉത്സവ മേളമായി.ഭരണി ദിവസം രാവിലെ നേര്ച്ച കുതിയോട്ടങ്ങള്‍ ഘോഷയാത്രയായി ദേവി സന്നിധിയില്‍ എത്തും



വേറെയുമുണ്ട് വിശേഷങ്ങള്‍.അന്നേ ദിവസം സദ്യ വിളമ്പുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട വിഭവമാണ് കൊഞ്ചും മാങ്ങ.കൊഞ്ചും മാങ്ങ കൂട്ടാതെ ചെട്ടികുളങ്ങരക്കാര്ക്ക് ഭരണിസദ്യയില്ല




ഭരണി ആവുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഭരണി ചന്തതുടങ്ങും.ഓണാട്ടുകരയുടെ കാര്‍ഷിക സംസ്കൃതി വിളിച്ചോതുന്ന ഭരണി ചന്തയില്‍ എല്ലാ വിത്ത് ഇനങ്ങളും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാണ്.




കുംഭ ഭരണി കൊണ്ട് ചെട്ടികുളങ്ങരയിലെ ഉത്സവം അവസാനിക്കുന്നില്ല.കുംഭഭരണി കഴിഞ്ഞു പിന്നീടു കരക്കാരുടെ എതിരെല്പ്പു ഉത്സവം,പതിമൂന്നു ദിവസങ്ങളിലായി.ഉത്സവത്തിനു സമാപനം കുറിക്കുന്നത് മീന മാസത്തിലെ അശ്വതി ഉത്സവ കെട്ടുകാഴ്ചയോടെയാണ്.ദേവിക്ക് കൊടുങ്ങല്ലൂര്‍ക്കുള്ള യാത്രയപ്പും അന്ന് നല്‍കും.മീനത്തിലെ ഭരണി ദിവസം ക്ഷേത്ര നട തുറക്കില്ല.കാര്‍ത്തിക ദിവസം ദേവി തിരിചെതുമെന്നു വിശ്വസം.

 



ഇങ്ങനെ ചെട്ടികുളങ്ങര കുംഭ ഭരണിക്ക് വിശേഷങ്ങള്‍ അനവധിയാണ്.പക്ഷെ ഓണാട്ടുകരയില്‍ എന്റ ഗ്രാമക്കാര്‍ മാത്രം അന്ന് വേറൊരു ആഘോഷത്തിലാണ്‌.ഞങ്ങളുടെ ഗ്രാമത്തിലെ വടക്കന്‍കോയിക്കല്‍ ക്ഷേത്രത്തിലും ഉത്സവം കുംഭഭരണി തന്നെ.ഞങ്ങള്‍ അതുകൊണ്ട് ഇവിടുത്തെ ഉത്സവം കഴിഞ്ഞു രാത്രിയില്‍ ആകും ചെട്ടികുളങ്ങര എത്താന്‍,പലര്‍ക്കും അതിനു സാധിക്കുകയും ഇല്ല.


വടക്കന്‍കോയിക്കല്‍ ക്ഷേത്രം




ജീവിതത്തില്‍ ആദ്യമായാണ് ഭരണി ഉത്സവത്തിനു നാട്ടില്‍ ഇല്ലാതെയിരിക്കുന്നത്.നീണ്ടു പോകുന്ന പ്രവാസം ഇനിയും ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം.




ചിത്രങ്ങള്‍ക്ക് കടപ്പാട്-ക്ഷേത്ര വെബ്‌ സൈറ്റ്,കൂട്ടുകാരുടെ ഫേസ്ബുക്ക്‌ ചിത്രങ്ങള്‍,മാതൃഭൂമി പത്രം

Related Posts Plugin for WordPress, Blogger...