പേജുകള്‍‌

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ചിങ്ങം ഒന്ന്-കര്‍ഷക ദിനം


പഞ്ഞ മാസമായ കര്കിനടകം വിട വാങ്ങി,ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി പൊന്നിന്ചി്ങ്ങം പിറന്നു,മലയാളിയുടെ പുതുവര്ഷംു.
മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മാവേലി തമ്പുരാനെ വരവേല്ക്കാരന്‍ എല്ലാ മലയാളിയും ചിങ്ങം പിറക്കുന്നതോടെ ഒരുക്കം തുടങ്ങും

ചിങ്ങം പുതുവര്ഷ് പിറവി കൂടാതെ മലയാളിക്ക് കാര്ഷിനക ദിനം കൂടിയാണ്. കേരളത്തില്‍ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. വിളഞ്ഞുകിടക്കുന്ന നെല്‍ പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു.എല്ലാ വര്ഷാവും സര്ക്കാ രും കാര്ഷിനക സംഘടനകളും സമുചിതമായി കാര്ഷികക ദിനം ആചരിക്കുമെങ്കിലും നമ്മുടെ കാര്ഷി്ക മേഖലദുരിതകയത്തില്‍ തന്നെ.കാര്ഷി ക മേഘലയെ മാത്രം ആശ്രയിച്ചു ജീവിക്കാന്‍ പറ്റാത്ത അവസ്ഥ കര്ഷലകര്ക്കി ടയില്‍ ഉണ്ട്.ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ കൃഷി ആദായകരമല്ലാത്ത അവസ്ഥ ആയി മാറിയതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.പല കര്ഷരകരും കടക്കെണിയിലാണ്.ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണി അവരെ കാത്തു നില്ക്കു ന്നു.കര്ഷസക ആത്മഹത്യ എന്ന ദുരന്തം ഇന്നും നമുക്ക് മുന്നില്‍ തുടരുന്നു.

കര്ഷകകര്‍ ഉത്പാദിപ്പിക്കുന്ന കാര്ഷിതകോത്പന്നങ്ങള്ക്ക്ന വിപണിയില്‍ വേണ്ടത്ര വില ലഭിക്കാത്തതും, ഉത്പാദന ചെലവ് കൂടിയതും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാര്ഷികക മേഖലനേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളാണ്.കൂനിന്മേല്‍ കുരു എന്ന പോലെ ആയിരുന്നു ഈ വര്ഷംഷ ഉണ്ടായ കാല വര്ഷഅ കെടുതി.കാലവര്ഷുത്തില്‍ ഉണ്ടായ നാശ നഷ്ടം കുടിആയപ്പോള്‍ കര്ഷഷകരുടെ ദുരിതം സമ്പൂര്ണ്ണാമായി.

കാര്ഷി ക മേഖലയുടെ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നമ്മുടെ സര്ക്കാഉരുകള്ക്ക് ആവുന്നില്ല.കുട്ടനാട്,ഇടുക്കി പാക്കേജുകള്‍ എങ്ങും എത്താതെ നില്ക്കു ന്നു.സര്ക്കാ്ര്‍ പദ്ധതികള്‍ പലപ്പോഴും തൊലിപ്പുറത്തെ ചികിത്സ മാത്രമാകുന്നു



കൃഷി ലാഭകരമായും വ്യാപകമായും ആകര്ഷനകമായും നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ യുവ തലമുറയെ ഈ രംഗത്തേക്ക് ആകര്ഷിഷക്കാന്‍ കഴിയൂ.കാര്ഷിിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ കൂടുതല്‍ സരണികള്‍ തുറക്കപ്പെടും എന്നു ഈ കാര്ഷിഭക ദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം.


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ജൂലിയന്‍ അസാന്‍ജ് –രാഷ്ട്രീയ അഭയത്തിനു ഒരാണ്ട്


നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനിവാര്യമാണ്,അറിവുകളുടെ ജനതിപത്യവത്ക്കരണം,ഭരണ കാര്യങ്ങള്‍ അറിയുവാനുള്ള പൌരന്മാരുടെ അവകാശം ഇവയെല്ലാം ഈ ലോകത്ത് വളരെ  പ്രാധാന്യം അര്‍ഹിക്കുന്ന
കാര്യങ്ങളാണ്‌.ഒപ്പം പൌരന്മാരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന ഭരണകൂട ധര്ഷ്ട്യങ്ങള്‍ ചെരുക്കപ്പെടെണ്ടാതുമാണ്.പക്ഷെ ഇത്തരം ചെരുതുനില്പ്പുകള്‍ നടത്തുന്ന പോരാളികള്‍ വളരെ ക്രൂരമായി വേട്ടയാടപ്പെടുന്നത് സമീപകാലത് നമ്മള്‍ കാണുന്നു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജ് ,  ആര്‍എസ്എസിന്റെ രൂപകല്‍പ്പനയില്‍ പ്രധാന പങ്കുവഹിച്ച ആരോണ്‍ സ്വാര്‍ട്സ് , ലോകം മുഴുവന്‍ ഉള്ള ആളുകളുടെ സ്വകാര്യത ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ നയത്തിന്‍റെ ഉള്ളുകളികള്‍ പുറത്തു വിട്ട  എഡ്വാര്‍ഡ് സ്നോഡന്‍ ഇവര്‍ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങള്‍ മാത്രം.
അമേരിക്കന്‍ ചാര സംഘടന ആയ സിഐഎ യുടെയും  അമേരിക്കന്‍ സര്‍ക്കാരിന്റെയും രഹസ്യ രേഖകളും അവര്‍ ആഗോള തലത്തില്‍ നടത്തിയ പല അവിഹിത ഇടപെടലുകളും പ്രസിദ്ധീകരിച്ചു ആണ് വിക്കിലീക്സ് ആഗോള ശ്രദ്ധ നേടിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും  മേലുള്ള കടന്നുകയറ്റങ്ങള്‍,ചരിത്ര രേഖകളെ മെച്ചപ്പെടുത്തല്‍,ഒപ്പം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എല്ലാ സാധാരണക്കാരനും അവസരം നല്‍കുക ഇവയൊക്കെയാണ് വികിലീക്സ്ന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ആധുനിക സങ്കേതങ്ങളുടെ അനന്ത സാദ്ധ്യതകള്‍ ഉപയോഗിച്ചുള്ള അന്വേഷണത്മക മാധ്യമ പ്രവര്‍ത്തനം അതിനൊപ്പം അഞ്ജതമായ ഉറവിടങ്ങളിലെ വാര്‍ത്തകളും വികിലീക്സ് സ്വീകരിക്കുന്നു.

2006ലാണ് ജൂലിയസ് അസാന്‍ജജ് വികിലീക്സ് സ്ഥാപിക്കുന്നത്.വാര്‍ത്ത‍ ചോര്‍ത്തലിലെ ഇടനിലക്കാര്‍ ആയാണ് തങ്ങളെ അസാന്‍ജജ് വിശേഷിപ്പിക്കുന്നത് ആര്‍ക്കും വാര്‍ത്തകള്‍ വികിലീക്സിനു നല്‍കാം അവരത് പിന്നീടു മാധ്യമങ്ങള്‍ക്ക് നല്‍കും രണ്ടായിരത്തിആര് മുതല്‍ വിവിധ വാര്‍ത്തകള്‍ ചോര്തിയിരുന്നു എങ്കിലും 2010 ഏപ്രിലില്‍ പുറത്തുവിട്ട ഇറാഖിലെ അമേരിക്കന്‍ ആക്രമത്തില്‍ ക്യാമറ ആയുധമാനെന്ന തെറ്റിധാരണയില്‍ വ്യോമസേന  മാധ്യമ പ്രവര്‍ത്തകരെ വധിച്ചിരുന്നു എന്ന അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുതിയാണ് വികിലീക്സ് ആഗോള ശ്രദ്ധ നേടുന്നത്,കേബിള്‍ഗേറ്റ് എന്നറിയപ്പെടുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യഅന്വേഷണ രേഖകളുടെ ചോര്‍ത്തല്‍ ആണ് വികിലീക്സ് നടത്തിയത്.1966 മുതല്‍ 2010 വരെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ അയച്ചു കൊടുത്ത രേഖകളാണ് കേബിള്‍ഗേറ്റ് വഴി പുറത്തായത്.ഇത് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചു.ഇന്ത്യയിലെ വിവിധ കാലങ്ങളിലെ അമേരിക്കന്‍ സ്ഥാനപതിമാര്‍ അമേരിക്കന്‍ സര്‍ക്കാരിലേക്ക് അയച്ച രഹസ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ അതു ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും പല അന്തര്‍ നാടകങ്ങള്‍ വെളിവാക്കി 2011 ല്‍ ഗ്വാന്‍ണ്ടനാമോ തടവറയിലെ മനുഷ്യാവകാശ ലംഖനങ്ങളെ പറ്റിയുള്ള തെളിവുകള്‍ പുറത്തു വിട്ടു. അമേരിക്ക കൂടാതെ മറ്റു പല രാജ്യങ്ങളുടെയും പ്രതിരോധ അഭ്യന്തര രഹസ്യങ്ങളും വികിലീക്സ് പുറത്തു വിട്ടു.



1971 ജൂലൈ മൂന്നിന് ഓസ്ട്രലിയയിലെ ക്യൂന്‍സ് ലണ്ടിലാണ്ആണ് ജൂലിയസ് അസാന്‍ജജ് ജനിച്ചത്‌ പതിനാറാം വയസില്‍ തന്നെ കമ്പ്യൂട്ടര്‍ ഹാക്കിംഗ് പരിപാടികള്‍ തുടങ്ങി മെന്‍ഡാക്സ് എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത് പിന്നീട് കൂട്ടുകാരുമായി ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കി.ഒരിക്കലും ഹാക്ക് ചെയുന്ന കമ്പ്യൂട്ടര്‍ ശ്രിംഖല നശിപ്പിക്കണോ അതിലുള്ള വിവരങ്ങള്‍ നശിപ്പിക്കാനോ അസ്സന്ജ് തയ്യാറായില്ല മറിച്ചു വിവരങ്ങള്‍ പരമാവധി ആള്‍ക്കാരിലേക്ക് എത്തിക്കുക്ക അതു മാത്രമായിരുന്നു ലക്ഷ്യം അതുകൊണ്ട് തന്നെ മൂല്യ ബോധം ഉള്ള കമ്പ്യൂട്ടര്‍ ഹാക്കെര്‍ എന്നായിരുന്നു അദേഹം അറിയപ്പെട്ടത്.തന്‍റെ മുപ്പത്തി ഒന്നാമത്തെ വയസിലാണ്‌ അസ്സന്ജ് ബിരുദ പഠനത്തിനു ചേരുന്നത്  2002 തൊട്ട് 2005 വരെ ക്യൂന്‍സ്ലാണ്ട് യൂനിവേര്സിറ്റിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി.പിന്നീട് 2006ലാണ് ജൂലിയസ് അസാന്‍ജജ് വികിലീക്സ് സ്ഥാപിക്കുന്നത്.


പക്ഷെ ഈ പോരാട്ടങ്ങള്‍ അസനജിനെ അതി ക്രൂരമായ ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയനാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം.അസ്സന്ജിനു എതിരെ ആറു കേസുകളാണ് സ്വീഡനില്‍ ഉള്ളത്,ഇതില്‍ രണ്ടെണ്ണം സ്ത്രീ പീഡന കേസുകളാണ്.ഈ കേസുകളിലെ വിചാരണക്കായി ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ അസ്സന്ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.കേസ് കെട്ടി ചമച്ചത് ആണെന്നാണ് അസ്സഞ്ഞിന്റെ വാദം.എങ്ങനെ ആയാലും സ്വീഡന് കൈമാറിയാല്‍ പിന്നെ പുറം ലോകം കാണാന്‍ അദേഹത്തിന് കഴിഞ്ഞെന്നു വരില്ല.

ഈ അവസരത്തിലാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വിഡോര്‍  അദേഹത്തിന് രാഷ്ട്രീയ അഭയം നല്കാന്‍ തീരുമാനിച്ചത്. 2012 ഓഗസ്റ്റ്‌ പതിനാറിനാണ് ഇക്വിഡോര്‍ വിദേശകാര്യ മന്ത്രി റികാര്ടോ പടിനോ അദേഹത്തിന് രാഷ്ട്രീയ അഭയം നല്കുന്നന്നതായി പ്രഖ്യാപിച്ചത് ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇക്വിഡോര്‍  വെനസുല പോലുള്ള രാജ്യങ്ങള്‍ എടുക്കുന്ന സമീപനങ്ങള്‍ പ്രശംസനീയമാണ്,വന്‍ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കാത്ത ധൈര്യം.


ഇക്വിഡോര്‍ എംബസ്സിയിലെ ഒരു ചെറിയ മുറിയിലാണ് അസന്‍ജ്ഇപ്പോള്‍ താമസിക്കുന്നത്.ഒരു മുറിയില്‍ തന്നെ അദേഹത്തിന്റെ കിടപ്പുംകമ്പ്യൂട്ടറും വ്യായാമം ചെയ്യാനുള്ളട്രെഡ്മില്ലും എല്ലാം.സത്യം പറഞ്ഞാല്‍ ഒരു തടങ്കല്‍  തന്നെ.

2013 ഓഗസ്റ്റ്‌ 16 ആവുമ്പോള്‍ അസ്സന്ജ് ബ്രിട്ടനിലെ ഇക്വിഡോര്‍ എംബസ്സിയില്‍ രാഷ്ട്രീയ അഭയത്തില്‍ ആയിട്ടു ഒരു വര്‍ഷം ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ തങ്ങള്‍ ശ്രമം തുടരും എന്നാണ് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ ഇക്വിഡോര്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.തങ്ങള്‍ നല്‍കിയ രാഷ്ട്രീയ അഭയ തീരുമാനം ശെരിയെന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം. എഡ്വാര്‍ഡ് സ്നോഡന്‍ വേട്ടയാടപ്പെടുന്നതും  വികിലീക്സിനു വാര്‍ത്തകള്‍ ചോര്‍ത്തി കൊടുത്തതിന്റെ പേരില്‍  ബ്രട്ളി മാനിംഗ് എന്ന അമേരിക്കന്‍ സൈനികന്‍ ഏതാണ്ട് ജീവിതാന്ത്യം വരെ തടവറയില്‍ അകുമെന്നതും അവരുടെ വാദങ്ങള്‍ക്ക് സാധൂകരണം നല്‍കും

അസ്സ്ന്ജും അദേഹത്തെ പോലുള്ളവരും നിയമ വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചത് എന്നു പറയാനാവില്ല,പക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളുടെ നിരവധി നിയമ ലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കപ്പെട്ടു.അതുകൊണ്ടു തന്നെ കൂടുതല്‍ അസന്ജ്മാര്‍ നമുക്ക് ആവശ്യമാണ്

തരംഗിണി മാസിക ഓഗസ്റ്റ്‌ ലക്കം പ്രസിദ്ധീകരിച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

സ്വാതന്ത്ര്യ ദിന വിശേഷങ്ങള്‍

ഇന്‍ഡ്യ അറുപത്തി എഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യ ദിനത്തെ കുറിച്ചുള്ള ചില വിശേഷങ്ങള്‍

മൌണ്ട്ബാറ്റന്‍ പ്രഭു ഓഗസ്റ്റ്‌ പതിനഞ്ചു സ്വാതന്ത്ര്യ ദിനം ആയി തിരഞ്ഞെടുക്കാനുള്ള കാര്യം ജപ്പാന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജയപെട്ടതിന്റെ രണ്ടാം വാര്‍ഷികം ആയിരുന്നു 1947 ഓഗസ്റ്റ്‌ 15

പാകിസ്ഥാന്‍ ഒരു ദിവസം മുന്‍പേ 1947 ഓഗസ്റ്റ്‌ 14 സ്വതന്ത്രമായി


ദക്ഷിണ കൊറിയ,ബഹറിന്‍,കോങ്ഗോ എന്നീ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ്‌ 15 ആണ്

562 നാട്ടുരാജ്യങ്ങള്‍ ആയിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്.ഇതില്‍ 560 എണ്ണം ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതിച്ചു.വിസമ്മതിച്ച ഹൈദരാബാദ്,ജുനഗധ് എന്നീ നാട്ടുരാജ്യങ്ങളെ സൈനിക നീക്കതിലുടെയാണ് യൂണിയനില്‍ ചേര്‍ത്തത്.

ജമ്മു കാശ്മീര്‍ 1947 ഓഗസ്റ്റ്‌ 15ല്‍ ഇന്ത്യയില്‍ ചേരണോ പാകിസ്താനില്‍ ചേരണോ എന്നു തീരുമാനിച്ചിരുന്നില്ല.പിന്നീട് ഒക്ടോബറില്‍ ആണ് ഇന്‍ഡ്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചത്

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ പോര്ടുഗല്‍ അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് ഗോവയെ പോര്ടുഗീസു സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചു.1961 ലാണ് ഗോവ വിമോചനം സാധ്യമായത്.

ഇന്ത്യ പാക്‌ വിഭജനത്തെ തുടര്‍ന്നുള്ള കലാപത്തില്‍ ഏകദേശം ഒരു ദശലക്ഷം ആളുകള്‍ മരിച്ചു.

ഇന്ത്യ പാക്‌ വിഭജനത്തെ തുടര്‍ന്ന് മുപ്പത്തിഅഞ്ചു ലക്ഷം ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് അമ്പതു ലക്ഷം മുസ്ലിങ്ങള്‍ പാകിസ്താനിലേക്കും പാലായനം ചെയ്തു

പിന്കളി വെങ്കയ്യ ആദ്യം രൂപകല്‍പന ചെയ്ത നമ്മുടെ ദേശിയ പതാകയില്‍ പച്ച കുങ്കുമ നിറങ്ങള്‍ മാത്രമായിരുന്നു.1921 ല്‍. പിന്നീടു ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരം വെള്ള നിറം കുടി ഉള്‍പ്പെടുത്തി





ഇന്ത്യയുടെ സംസ്കൃത നാമം ഭാരത് ഗണരാജ്യ എന്നാണ്,അതില്‍ നിന്നാണ് ഭാരതം എന്ന പേര് വന്നത്.ഇന്ത്യ എന്ന പേര് ഇന്ടുസ് നദി,ഇന്ടുസ് വാലി എന്നിവയുമായി ബന്ധപെട്ടു കിടക്കുന്നു


ഇന്‍ഡ്യ സ്വാതന്ത്ര്യം പ്രഖ്യ്പിക്കുംപോള്‍ ഗാന്ധിജി ബംഗാളില്‍ കലാപ ബാധിതരുടെ ഇടയില്‍ ആയിരുന്നു

1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധ രാത്രിയില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നില്ല,ഓഗസ്റ്റ്‌ 15 ആണ് അദേഹം പ്രധാനമന്ത്രി ആയി അവരോധിതാനയത്





ഇന്ത്യ സ്വതന്ത്രമായപ്പോള്‍ നമുക്ക് ദേശിയ ഗാനം ഉണ്ടായിരുന്നില്ല,പിന്നീടു 1950 ലാണ്ജനഗണമന ദേശിയഗാനം ആയി അംഗീകരിച്ചത്.

ജനഗണമന ടാഗോര്‍ ജോര്‍ജുഅഞ്ചാമനെ വാഴ്ത്തി എഴുതിയത് ആണെന്നൊരു ആരോപണം ഉണ്ടായിരുന്നു,ടാഗോര്‍ തന്നെ ഇത് പിന്നീടു നിഷേടിച്ചിരുന്നു.

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ പിരിച്ചുവിടാന്‍ ഗാന്ധിജി നിര്‍ദേശിച്ചു

ഹിന്ദി നമ്മുടെ ദേശിയ ഭാഷ അല്ല,ഔദ്യോഗിക ഭാഷ ആണ്.(ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 അനുസരിച്ച്)




എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിന ആശംസകള്‍


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ബ്രിട്ടന്‍ വിശേഷങ്ങള്‍


1. നമ്മള്‍ ഇംഗ്ലണ്ട്,യുണൈറ്റഡ് കിങ്ങ്ഡം,ഗ്രേറ്റ്‌ ബ്രിട്ടന്‍ എന്നീ പേരുകള്‍ പലപ്പോഴും സമാനമായി ഉപയോഗിക്കും എങ്കിലും മൂന്നും മൂന്നാണ്.

ഇംഗ്ലണ്ട്,സ്കോട്ട്ലന്റ്,വൈല്‍സ്  എന്നിവ ചേര്‍ന്നാല്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍


ഗ്രേറ്റ്‌ ബ്രിട്ടനും നോര്‍ത്തേന്‍ അയര്‍ലണ്ട് കൂടി ചേരുന്നതാണ് യുണൈറ്റഡ് കിങ്ങ്ഡം എന്ന രാജ്യം(യുണൈറ്റഡ് കിങ്ങ്ഡം ഓഫ് ഗ്രേറ്റ്‌ ബ്രിട്ടന്‍ & നോര്‍ത്തേന്‍ അയര്‍ലണ്ട്  )

അയര്‍ലണ്ട് നേരത്തെ പൂര്‍ണ്ണമായും യുണൈറ്റഡ് കിങ്ങ്ഡത്തിന്റെട ഭാഗമായിരുന്നു.ഇപ്പോള്‍ തെക്കന്‍ അയര്‍ലണ്ട്  സ്വതന്ത്ര രാജ്യമാണ് അയര്‍ലണ്ട് ന്ന പേരില്‍. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെട ഭാഗമായ നോര്‍ത്തേന്‍ അയര്‍ലണ്ട് ന് അഭ്യന്തര സ്വയംഭരണമുണ്ട്.






2. ക്രിക്കറ്റ്‌ സംഘടനയായ ഐസിസി ഫുട്ബോള്‍ സംഘടനയായ ഫിഫ എന്നിവയില്‍ ഇംഗ്ലണ്ട്,സ്കോട്ട്ലന്റ്,വൈല്‍സ്   മൂന്നു പേര്ക്കും മെംബെര്‍ഷിപ്‌  ഉണ്ട്.മൂന്ന് രാജ്യങ്ങളെ അവര്‍ പങ്കെടുക്കുന്നു ചിലപ്പോള്‍ പരസ്പരം മത്സരിക്കുന്നു

3. നോര്‍ത്തേന്‍ അയര്‍ലണ്ട് ,അയര്‍ലണ്ട് എന്ന രാജ്യവുമായി അതിര്‍ത്തിപങ്കിടുന്നു എന്നതൊഴിച്ചാല്‍ രാജ്യത്തിന്റെു ഒരു ഭാഗവും വേറൊരു രാജ്യവുമായി അതിര്ത്തി പങ്കിടുന്നില്ല,എല്ലാ അതിരുകളും സമുദ്രമാണ്

4. ഓസ്ട്രെലിയ കാനഡ എന്നീ വലിയ രാജ്യങ്ങള്‍ ഇപോഴും ബ്രിട്ടീഷ്‌ പരമാധികാരം അംഗീകരിക്കുന്നു.എലിസബത്ത്‌ രഞ്ജി ആണ് ഇപ്പോഴും ഈ രാജ്യങ്ങളുടെ പരമാധികാരി,അവരുടെ പ്രതിനിധികള്‍ ആയ ഗവര്ണധര്‍ ജനറല്‍ മാര്‍ അവിടെയുണ്ട്

ഇവയെ കൂടാതെ ന്യൂസീലാന്ഡ്ആ‌ ജമൈക്ക തുടങ്ങി നിരവധി രാജ്യങ്ങളും ഇപ്പോഴും ബ്രിട്ടീഷ്‌ പരമാധികാരം അംഗീകരിക്കുന്നുണ്ട്

5.യുണൈറ്റഡ് കിങ്ങ്ഡതിനെക്കാള്‍ വലിപ്പം കൂടിയ നാലു സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്,ജനസംഖ്യ കൂടിയ എട്ടു സംസ്ഥാനങ്ങളും


6.യുകെയ്ക് ഒരു ദേശിയ ദിനം ഇല്ല

7. എല്ലാവരും കരുതും പോലെ ബിഗ്‌ബെന്‍ എന്നത് ക്ലോക്കിന്‍റെ പേരല്ല,പകരം ക്ലോക്ക്  വെച്ചിരിക്കുന്ന വലിയ മണിയുടെ പേരാണ്







8.മറ്റു രാജ്യങ്ങളെ പോലെ യുകെയ്ക് പ്രത്യേക ഭരണഖടന ഇല്ല.ഓരോ നിയമങ്ങള്‍ ഉണ്ടെന്നു മാത്രം

9.ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ബെന്‍ നെവിസിന്റെ ഉയരം ഏകദേശം 1300 മീറ്റര്‍ മാത്രം

10.രാജ്യത്തിന്‍റെ പേര് പോസ്റല്‍ സ്റ്റാമ്പ്‌ല്‍ ഇല്ലാത്ത ഏക രാജ്യം യുകെ ആണ്





11.ഇവിടുത്തെ ഒരു പ്രദേശവും കടലില്‍ നിന്നും 75 മൈലില്‍ കൂടിയ ദൂരത്ത് ഇല്ല

12.ജോണ്സ്മി ത്ത് എന്ന പേരുള്ളവര്‍ മുപ്പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട് ഇവിടെ

13.തലസ്ഥാനമായ ലണ്ടന്‍ നഗരത്തില്‍ ഒരു ഭാഗം സിറ്റി ഓഫ് ലണ്ടന്‍ എന്ന പ്രദേശം ഉണ്ട്.ഇവിടുത്തെ പരമാധികാരി ലോര്ഡ്പ‌ മേയര്‍ ഓഫ് ലണ്ടന്‍ (ലണ്ടന്‍ മേയര്‍ അല്ല)

14.സിറ്റി ഓഫ് ലണ്ടന്‍ എന്ന പ്രദേശത് ബ്രിട്ടീഷ്‌ രണ്ജിക്കോ പാര്ലിമെന്റിനോ യാതൊരു അധികാരവും ഇല്ല,ഒരു സ്വതന്ത്ര പ്രദേശം (വത്തിക്കാന്‍ പോലെ)

15.സിറ്റി ഓഫ് ലണ്ടനില്‍ പ്രവേശിക്കാന്‍ ബ്രിട്ടീഷ്‌ രണ്ജിക്ക് സിറ്റി ഓഫ് ലണ്ടന്‍ മേയറുടെ അനുമതി ആവശ്യമാണ്

16.ഏകദേശം മുനൂറു ഭാഷകള്‍ ഇവിടെ സംസാരിക്കുന്നുണ്ട്.ഫ്രഞ്ച് ആയിരുന്നു മൂന്ന് നൂറ്റാണ്ട് മുന്പ്ി വരെ ഇവിടുത്തെ ഔദ്യോഗിക ഭാഷ


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
Related Posts Plugin for WordPress, Blogger...