പേജുകള്‍‌

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

മണ്ടത്തരത്തിനുള്ള നോബല്‍ സമ്മാനം

മണ്ടത്തരത്തിന് നോബല്‍ സമ്മാനം ഉണ്ടെങ്കില്‍ ഇത്തവണ നല്‍കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്കാണ്.ഒരു പ്രദേശത്ത് സ്വര്‍ണം ഉണ്ടെന്നു സന്യാസിക്ക് സ്വപ്ന ദര്‍ശനം ഉണ്ടാവുക,കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ഖനനം തുടങ്ങി .ഒന്നും കിട്ടാതെ വന്നപ്പോൾ കട്ടയും പടവും മടക്കി . ഖനനത്തിനായി ചിലവാക്കിയ തുക സ്വാഹ .



സന്യാസിയുടെ സ്വപ്ന ദർശനത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ഉന്നാവോ ജില്ലയിലെ ദാനുടിയഖേര എന്ന ഗ്രാമത്തിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഖനനം നടത്തിയത് .പ്രദേശത്ത് ലോഹ സാന്നിധ്യം ഉണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും റിപ്പോർട്ട്‌ നല്കിയിരുന്നു. ബ്രിട്ടീഷ്‌ കാർ തൂ ക്കി കൊന്ന അവിടുത്തെ നാട്ടു രാജാവ്‌ രാജാ റാവു റാം ബക്‌സ് സിംഗിന്റെ കോട്ട വളപ്പിൽ 1000 ടണ്‍ സ്വര്‍ണം കുഴിച്ച് ഇട്ടിട്ടുണ്ടെന്നും അത് സര്ക്കാരിന് കൈമാറാനും രാജാവ്‌ സ്വപ്നത്തിൽ തന്നോട് പറഞ്ഞു എന്നതായിരുന്നു സന്യാസി യായ ശോഭന്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.
ഒരു സന്യാസി പറയുന്നത് കേട്ട് ഇതിനിറങ്ങിയ നമ്മുടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെ പൂവിട്ടു പൂജിക്കണം.ഏറെ വിശ്വാസ്യതയുള്ള ഇത്തരം ഉന്നത സ്ഥാപനങ്ങള്‍ ഇത്തരം പ്രവര്തികളിളുടെ സ്വയം അവമതിപ്പ്‌ ഉണ്ടാക്കുകയാണ് ചെയുന്നത്.സ്വര്‍ണം തേടി എഎസ്സ്ഐ കുഴിച്ച കുഴിയില്‍ നിന്ന് അകെ കിട്ടിയത് ബുദ്ധമത കാലത്തേ കുറച്ചു മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രം.എന്തയാലും മണ്ടന്മാര്‍ ആയത് സര്‍ക്കാര്‍ മാത്രമല്ല അവിടുത്തെ ജനങ്ങളും കുടിയാണ്.സ്വര്‍ണം പ്രതീക്ഷിച്ചു പലരും സ്വന്തം സ്ഥലത്ത് ഖനനം തുടങ്ങിയിരുന്നു.


ഈ വാര്‍ത്ത‍ കേട്ടപ്പോഴേ സാമാന്യ ബുദ്ധി ഉള്ള എല്ലാവരും ചിരിച്ചു പോയി,എന്നിട്ടും ആ സാമാന്യ ബുദ്ധി പോലും എഎസ്ഐ കാണിക്കഞ്ഞതാണ് അത്ഭുതം.വിവിധ ചരിത്ര അവശിഷ്ടങ്ങളെ പറ്റി ഇവര്‍ നല്‍കുന്ന വിശദീകരണങ്ങളെ എങ്ങനെ മുഖവിലയ്ക്ക് എടുക്കാന്‍ പറ്റും.സ്വപ്ന ദര്‍ശനം കേട്ട് കുഴിക്കാന്‍ പോയവര്‍ തന്നെയല്ലേ നമ്മുടെ പുരാവസ്തു ഗവേഷണം നടത്തുന്നതും.
എത്ര കോടി രൂപ ഖനനത്തിന് ചിലവായി എന്നു കുടി അറിയണം.അറിഞ്ഞിട്ടും കാര്യമൊന്നുമില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ജോസ് മുജിക്ക -ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്ര തലവന്‍

അധികാര സ്ഥാനത്തേക്ക് രാഷ്ട്രീയ നേതാക്കള്‍ എത്തി കഴിയുമ്പോള്‍ അവരുടെ ജീവിത നിലവാരത്തില്‍ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണ്. ലാളിത്യം ഇഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍ പോലും അവര്‍ക്ക് ഒരു മാറ്റത്തിനു വിധേയമാകേണ്ടി വരും.ഇതിന്റെ ഏറ്റവും വലിയ അപവാദമാണ് ജോസ് മുജിക്ക.





നഗരത്തില്‍ നിന്നും ഏറെ ദൂരെ ആയി ഒരു ഫാം ഹൌസ്,കാവലിനു രണ്ടു പോലീസുകാര്‍.ഇതാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വെ പ്രസിഡന്റിന്റെ വസതി.പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉപേക്ഷിച്ചാണ് ഭാര്യയുടെ പേരിലുള്ള ഈ ഫാം ഹൌസില്‍ അദേഹം താമസമാക്കിയിരിക്കുന്നത്.രാജ്യ തലസ്ഥാനമായ മോണ്ടിവീഡിയോയുടെ പ്രാന്തപ്രദേശത്താണ് ഈ വസതി.




തന്‍റെ മാസ ശമ്പളത്തിന്റെ തൊന്നൂരു ശതമാനവും അദേഹം ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നു.ഇന്‍ഡ്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം എട്ടു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം.ഏറ്റവും ദരിദ്രനായ പ്രസിഡന്റ്‌ എന്ന വിശേഷണം അദേഹം ഇഷ്ടപ്പെടുന്നില്ല.അദേഹം പറയുന്നത്  ദാരിദ്ര്യം തനിക്കു അനുഭവപ്പെടുന്നില്ല എന്നാണ്.ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിഭവങ്ങള്‍ ഇല്ലാതാവുമ്പോള്‍ ആണ് ദാരിദ്ര്യം ഉണ്ടാവുന്നത്,തന്നെ സംബന്ധിച്ച് അങ്ങനൊരു പ്രശ്നം ഇല്ല.തന്‍റെ വരുമാനത്തിന്റെ തൊന്നൂരു ശതമാനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമ്പോള്‍ അദേഹം വിനിയോഗിക്കുന്ന പത്തു ശതമാനം ഉറുഗ്വെയിലെ ജനങ്ങളുടെ ഒരു മാസത്തെ ശരാശരി വരുമാനത്തിനു തുല്യം.



2010ല്‍  ഉറുഗ്വെയിലെ എല്ലാ ഉദ്യോഗസ്ഥരും വരുമാനം വെളിപ്പെടുത്തി.മുജിക്കയുടെ ആസ്തി ആയിരുന്നു ഏറെ രസകരം,1987 മോഡല്‍ വോക്സ് വാഗന്‍ കാര്‍ മാത്രം,മതിപ്പുവില 1 8 0 0 ഡോളര്‍ ഏകദേശം 115,000 രൂപ.



കടന്നു വന്ന ജീവിത സാഹചര്യങ്ങളാണ് അദേഹത്തെ ഈ രീതിയിലാക്കിയത് .1935 ലാണ് മുജിക്ക ജനിച്ചത്‌. ക്യുബൻ  വിപ്ലവത്തിൽ  നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഉറുഗ്വെയിലെ ഗറില്ല ഗ്രൂപ്പില്‍ ചേര്‍ന്ന് അദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി.ഗറില്ല പ്രവര്‍ത്തനത്തിനിടയില്‍ ആറു തവണ വെടിയേറ്റ്‌ങ്കിലും അതില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപെട്ടു.ഏകദേശം പതിനാല് വര്‍ഷത്തോളം ഏകാന്ത തടവറയില്‍ ആയിരുന്ന അദേഹം 1 9 8 5 ല്‍ ഉറുഗ്വെ സ്വതന്ത്രമായപ്പോള്‍ ആണ് ജയില്‍ മോചിതനായത്.

അടുത്തകാലത്ത് ആഗോള കത്തോലിക്ക സഭയുടെ നേതാവായ ഫ്രാൻസിസ് മാർപാപ്പയും മുജിക്കയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമായി.നിരീശ്വരവാദിയായ മുജിക്കയുമായി 45 മിനിട്ടു ദൈർഘ്യമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഒരു രാഷ്ട്രനേതാവുമായി ഫ്രാൻസിസ്  മാര്‍പാപ്പ ഇതുവരെ നടന്നതിൽ ഏറ്റവും ദീർഘമായ കൂടിക്കാഴ്ചകളില്‍ ഒന്ന്.



ഇത്രയും ലോകശ്രദ്ധ നേടിയെങ്കിലും ലളിത ജീവിതം നയിക്കുന്നുമെങ്കിലും അദേഹം അതി ശക്തമായ രാഷ്ട്രീയ വിമര്‍ശനത്തിനു സ്വന്തം രാജ്യത്ത് വിധേയന്നകുനുണ്ട്.സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായ മുരടിപ്പ് അദേഹത്തിന്റെ ജനപ്രീതി കാര്യമായി കുറച്ചിട്ടുണ്ട്

2 0 0 9 ലാണ് അദേഹം ഉറുഗ്വെ പ്രസിഡന്റ്‌ ആയി ചുമതല ഏറ്റെടുത്ത്.2014ല്‍ കാലാവധി അവസാനിക്കും.ഉറുഗ്വെ നിയമം അനുസരിച്ച് ഒരാള്‍ക്ക് വീണ്ടും പ്രസിഡന്റ്‌ ആയി മത്സരിക്കാന്‍ ആവില്ല.അതു കൊണ്ടു തന്നെ കാലാവധി കഴിയുമ്പോള്‍ അദേഹം വിശ്രമ ജീവിതത്തിലേക്ക് കടന്നേക്കും.എങ്കിലും ലഭിക്കുന്ന പെന്‍ഷന്‍ അദേഹത്തെ സംബന്ധിച്ച് വളരെ കൂടുതല്‍ ആയിരിക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.

വാര്‍ധക്യം ഒരു ജീവിതാവസ്ഥ മാത്രമാണ്,അതൊരിക്കലും സാമൂഹികമോ സാമ്പത്തികമോ ആയ ബാധ്യതയല്ല.നാളെ നാം ഓരോരുത്തരും ഇതിലേക്ക് എത്തിച്ചേരും.

നിസഹായ വാര്‍ധക്യം നമുക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അതു മാതാപിതാക്കള്‍ ആയാലും മറ്റാരായാലും പുറം തിരിഞ്ഞു നില്‍ക്കരുത്,ഓര്‍ക്കുക നാളെ നമ്മുടെ മനസും ശരീരവും പ്രായം ആകുമെന്ന്..

ഒരിക്കലും യുവ തലമുറയുടെ ചിന്തകളുമായി അവരുടെ ചിന്തകള്‍ ഒത്തു പോകില്ല,പക്ഷെ അവരെ ഉള്‍കൊള്ളാന്‍ ഉള്ള വിശാല മനസ്ഥിതി ഓരോരുത്തര്‍ക്കും ഉണ്ടാകണം.അവരുടെ അറിവിനെയും പരിജയ സമ്പത്തിനെയും സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാം.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരിക അങ്ങനൊന്നില്ല,മറിച്ചു എല്ലാവരും സമൂഹത്തില്‍ ഒരുപോലെ ഒന്നുചേര്‍ന്ന് മുന്നോട്ടു പോവുക.മുതിര്‍ന്ന പൌരന്മാര്‍ കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ സാക്ഷികളാണ്.

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.- വാര്‍ദ്ധക്യ ജീവിതങ്ങളെ ആദരപൂര്‍വ്വം നമ്മളോടൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനം.

ഈ ദിനം കേവലം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.എന്നും എല്ലയ്പ്പോഴും വാര്‍ദ്ധക്യ ജീവിതത്തോട് കരുണയും കരുതലുമുണ്ടാകണം. അവരെ ചേര്‍ത്തു പിടിക്കണം
സ്വന്തം മാതാപിതാക്കളെ വൃദ്ധസദനതിലാക്കി ജീവിതത്തില്‍ പരക്കം പായുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക നാളെ ഞാനും.........



(ജീവിത സായാനത്തില്‍ ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ എത്തപ്പെട്ടു അവിടെ വെച്ച് മരണമടഞ്ഞ നാടക-സിനിമ നടിയായ കോഴിക്കോട് ശാന്താ ദേവിയാണ് ചിത്രത്തില്‍, 
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍) ))
Related Posts Plugin for WordPress, Blogger...