പേജുകള്‍‌

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഉത്തരം താങ്ങുന്ന ജാതി സംഘടനകള്‍

വര്‍ത്തമാനകാല കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലകളില്‍ എന്‍എസ്സ്എസ്സ്,എസ്എന്‍ഡിപി യോഗം ഉള്‍പ്പെടയുള്ള ജാതി സംഘടനകള്‍ക്ക് യാതൊരുവിധമായ പ്രാധാന്യവുമില്ല.മണ്മറഞ്ഞ മഹാരഥന്മാരായ നേതാക്കളുടെ പൈതൃകത്തിന്റെ പേര് പറഞ്ഞു സമുദായത്തിന്റെ അപ്പോസ്തലന്മാരായി അഭിരമിക്കുന്ന ഈ സംഘടനകളുടെ ഇപ്പോഴത്തെ നേതാക്കളെ കൊണ്ട് സ്വസമുദായങ്ങള്‍ക്കോ പൊതു സമൂഹത്തിനോ ഒരുഗുണവുമില്ല.
കാലാകാലങ്ങളില്‍ മാറി മാറി വരുന്ന അധികാരികളെ കണ്ണുരുട്ടിയും കാല് പിടിച്ചും നേടുന്ന അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ കൊണ്ട് സമുദായ നേതൃത്വങ്ങളും അവരുടെ അനുചരന്മാരും സമ്പന്നരായി മാറുന്നു എന്നതില്‍ കഴിഞ്ഞു സമുദായ ക്ഷേമമോ സാമൂഹിക പുരോഗതിയോ ഒന്നും ഈ സംഘടനകള്‍ വഴി ഉണ്ടാകുന്നില്ല.ഈ സംഘടനകളുടെ എല്ലാം തലപ്പത്ത് സമ്പന്നമായ നേതൃത്വമാണുള്ളത്,അതുപയോഗിച്ചു ഇവര്‍ സൃഷ്ടിക്കുന്ന കൃത്രിമ ജനാതിപത്യ പ്രക്രിയകളില്‍ കൂടി കേറിയിരിക്കുന്ന കസേരകളില്‍ വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ ഇവര്‍ തുടരുന്നു.


സമുദായത്തിന്റെ പേര് പറഞ്ഞു വാങ്ങുന്ന വിദ്യാഭാസ സ്ഥാപങ്ങളില്‍ പ്രവേശനത്തിനും നിയമനത്തിനും ജാതിമത വ്യതാസം ഇല്ലാതെ വന്‍ തോതില്‍ കോഴ വാങ്ങുന്നു.ഏറ്റവും താഴെ തട്ടില്‍ നിന്ന് മുതല്‍ പിരിവുകളും നടത്തുന്നു.ഇതെല്ലാം കഴിഞ്ഞു തിരികെ സമുദായതിനോ പൊതു സമൂഹത്തിനോ എന്ത് നല്‍കി എന്ന് ചോദിച്ചാല്‍ കാര്യമായി പറയാന്‍ ഒന്നുമില്ല.പിന്നെ വലിയ പബ്ലിസിറ്റി നല്‍കി നടത്തുന്ന ചെറിയ എന്തെങ്കിലും സേവന സഹായങ്ങള്‍ കാണും,അതിപ്പോള്‍ ഏതൊരു ചാരിറ്റി സംഘടനകള്‍ക്കും ചെയ്യാവുന്നതാണ്.
പിന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാ പേരില്‍ ഇവര്‍ നടത്തുന്ന ഗീര്‍വാണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ സമുദായക്കാരായ മുഴുവന്‍ ആളുകളുടെയും വോട്ടുകള്‍ ഇവരുടെ കൈവശം ഫിക്സഡ് ഡിപ്പോസിറ്റ് ആണെന്ന് തോന്നിപോകും.രാഷ്ട്രീയമായി വളരെയധികം വേര്‍തിരിക്കപെട്ട,ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യതാസം നേര്തതായ കേരളത്തിന്റെ രാഷ്ടീയ ഭൂപടത്തില്‍ ഒരു പക്ഷെ ഒരു നിയമ സഭാ മണ്ഡലത്തില്‍ ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാവുന്ന ആയിരം വോട്ടുകള്‍ പോലും നിര്‍ണ്ണയകമാണ്.അത് മനസിലാക്കിയാണ് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്ക് ചുറ്റും കൂടുന്നത്.പക്ഷെ സമദൂരവും ശെരി ദൂരവും എന്നൊക്കെയുള്ള രണ്ടു വള്ളത്തില്‍ ചവിട്ടല്‍ മാറ്റി ഒറ്റയ്ക്ക് പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചാല്‍ ഇവര്‍ക്കൊന്നും കെട്ടിവെച്ച കാശ് ഒറ്റ മണ്ഡലത്തിലും കിട്ടില്ല.


ഇന്നും വലിയൊരു പങ്കു ആളുകളില്‍ അന്തര്‍ലീനമായ ജാതീയമായ വികാരത്തെ അതീവ സമര്‍ത്ഥമായി ഉപയോഗിച്ച്കൊണ്ട് അതിന്റെ പേരില്‍ കെട്ടിപൊക്കപെട്ട ഒരു കടലാസ് കൂടാരമായി സമുദായ സംഘടനകള്‍ മാറി.ഈ സംഘടനകളില്‍ പ്രാഥമിക അംഗത്വമുള്ള മഹാ ഭൂരിപക്ഷത്തിനും ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല അല്ലെങ്കില്‍ അവര്‍ അതില്‍ തത്പരരല്ല,അതുകൊണ്ടുതന്നെ ഈ നേതാക്കളുടെ തീട്ടൂരങ്ങള്‍ക്ക് അവര്‍ തങ്ങളുടെ സംഘ ശക്തിയെന്ന് അവകാശപ്പെടുന്ന മഹാ ഭൂരിപക്ഷം സമുദായ അംഗങ്ങളും പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.

2015, ജൂലൈ 4, ശനിയാഴ്‌ച

ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ്

1931 നു ശേഷം രാജ്യത്ത് ആദ്യമായി നടന്ന,ജാതി സെന്‍സസിന്‍റെ ആദ്യ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.ജാതി സെന്‍സസ് എന്ന് പൊതുവേ പറഞ്ഞെങ്കിലും സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ആയിരുന്നു നടന്നത്.ഏറെ രസകരം എന്ന് പറയട്ടെ പുറത്തുവിട്ട കണക്കുകളില്‍ ജാതി വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഒന്നുമില്ല.ആകെ ലഭ്യമാകുന്നത് പട്ടികജാതി പട്ടികവര്‍ഗ ജനസംഖ്യ അനുപാതം മാത്രം.

ഓരോ പത്തു വര്‍ഷവും നമ്മുടെ രാജ്യത്ത് നടക്കുന്ന സെന്‍സസില്‍ നിന്നും വിഭിന്നമാണ് ഈ സാമൂഹിക സാമ്പത്തിക  ജാതി സെന്‍സസ്.മാത്രമല്ല രണ്ടിലുമുള്ള വിവരങ്ങള്‍ തമ്മിലും കാര്യമായ അന്തരമുണ്ട്.ജനസംഖ്യാ സെന്‍സസ് നടന്നത് 2011 ഫെബ്രുവരിയിലാണ് എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടന്നത് 2011,2012 വര്‍ഷങ്ങളില്‍ ആയിരുന്നു, ചില സംസ്ഥാനങ്ങളില്‍ അത് 2013 ആയി.ജനസംഖ്യാ സെന്‍സസ് പ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളതാണ്,അത് എവിടെയും വെളിപ്പെടുതുകയില്ല.എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വഴി ശേഖരിച്ച വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.125 വീടുകള്‍ ഉള്ള ഇരുപത്തിനാല് ലക്ഷം എനുമറേഷന്‍ ബ്ലോക്കുകള്‍ ആയി തിരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.ഗ്രാമങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം ഗ്രാമ വികസന വകുപ്പിനും നഗരങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജന വകുപ്പിന്‍റെയും ജാതി വിവരങ്ങള്‍ അഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സെന്‍സസ് ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലും ആയിരുന്നു.

2015 ജൂലൈ മൂന്നിനു കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടമായി പുറത്തുവിട്ട വിവരങ്ങളുടെ ചുരുക്കം ഇപ്രകാരമാണ്.



എല്ലാ വിവരങ്ങളും SECC വെബ്സൈറ്റില്‍ ലഭ്യമാണ്.ഓരോ ഗ്രാമങ്ങളെയും സംബന്ധിച്ച വിശദമായ വിവരങ്ങളും ഈ ലിങ്കില്‍  ലഭ്യമാണ്.കേരളത്തിലെ ജില്ലകളുടെയും ഗ്രാമങ്ങളുടെയും വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഈ സെന്‍സസ് വെളിപ്പെടുത്തുന്നത്.ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ക്ക്‌ ഇതുവരെ ഭരിച്ച ഭരണകൂടങ്ങള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.ആഗോളീകരണം,നവ ലിബറല്‍ നയങ്ങള്‍ ഒന്നുമല്ല ഇതിന്‍റെ കാരണങ്ങള്‍,ഉദാരീകരണം തുടങ്ങുന്നതിനു മുന്‍പും ഇത്തരം ഒരു സര്‍വ്വേ നടത്തിയാലും വിഭിന്നമായ ഒരു ഫലം ഉണ്ടാകുമായിരുന്നില്ല.

ഈ സര്‍വ്വേ വെളിപ്പെടുത്തിയ പ്രസക്തമായ ചില കാര്യങ്ങള്‍.പത്ര വാര്‍ത്തകളില്‍ കൂടുതല്‍ സമഗ്രത ഇല്ലാത്തത്കൊണ്ട്  SECC വെബ്സൈറ്റ് സന്ദര്‍ശിച്ചു സമാഹരിച്ച വിവരങ്ങള്‍

കുടുംബങ്ങളുടെ പൊതു ചിത്രം




വരുമാന മാര്‍ഗങ്ങള്‍ സെന്‍സസ് പ്രകാരം വെളിപ്പെടുത്തിയത്


കേരളവുമായി ബന്ധപെട്ട വിവരങ്ങള്‍ സംഗ്രഹ പട്ടികയില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ.ജില്ലയും വില്ലേജും തിരിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍



 വരുമാന ഘടന








ഭൂമിയുടെ അളവ്


ഈ വിവരങ്ങള്‍ എല്ലാം എനുമറെറ്റര്‍മാര്‍ക്ക് ഓരോ കുടുംബവും നല്‍കിയതില്‍ നിന്നും സംഗ്രഹിച്ചതാണ്.നല്‍കിയ വിവരങ്ങള്‍ ശെരിയാണോ എന്ന് പരിശോധിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഒരു പൂര്‍ണ്ണത അവകാശപ്പെടാന്‍ കഴിയില്ല ഈ വിവരങ്ങളില്‍.

സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഈ സര്‍വ്വേ വിവരങ്ങള്‍ സഹായിക്കും എന്ന് കരുതാം.ഒരു പക്ഷെ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ജാതി തിരിച്ചുള്ള കണക്കുകളും പുറത്തു വന്നേക്കാം.




2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഓണാട്ടുകര

ബ്ലോഗിന്‍റെ പേരൊന്നു മാറ്റി. കാഴ്ചക്കാരനില്‍ നിന്ന് ഓണാട്ടുകര

ഞാനൊരു ഓണാട്ടുകരക്കാരന്‍,


 ഓണാട്ടുകരയെ പറ്റി കൂടുതല്‍ അറിയണം എങ്കില്‍ ഇവിടെ ക്ലിക്കുക

Related Posts Plugin for WordPress, Blogger...