പേജുകള്‍‌

2013, ജൂലൈ 19, വെള്ളിയാഴ്‌ച

ബാലാമണിയമ്മ

ഏതിനെപ്പുല്‍കുവാനേതിനെ ചുംബിക്കാന്‍
മാതൃഹൃദയമേ! വെമ്പുന്നു നീ

ഇന്നു ബാലാമണിയമ്മയുടെ ജന്മ ദിനം.

സ്നേഹം,വാല്‍സല്യം,ആര്‍ദ്രത ഇവയെല്ലാം നിറഞ്ഞു തുളുമ്പുന്ന വരികളാണ് ബാലാമണിയമ്മയുടെ കവിതകള്‍..  . . മാതൃ ഭാവവും ശൈശവ നിഷ്കളങ്കതയും മനോഹരമായി അവതരിപ്പിക്കുന്ന രചനകള്‍..  മാതൃ വാത്സല്യത്തിന്റെ ചൂട് പകര്‍ന്ന ആ കവിതകള്‍ ഒരു താരാട്ടു പോലെ ഇന്നും മലയാളികള്‍ ചൊല്ലുന്നു. പക്ഷെ അതിനുമപ്പുറം ദേശഭക്തിയും ദാര്‍ശനികതയും തുളുമ്പുന്ന വരികളുംആതൂലികയില്‍വിരിഞ്ഞു. വിഭീഷണനെ കുറിച്ചും, മഹാബലിയെകുറിച്ചുമെല്ലാം കവിതകള്‍ എഴുതി വിവിധ തലങ്ങളിലേക്ക് തന്‍റെ കാവ്യ സപര്യ വ്യാപിപ്പിച്ചു.

"വിട്ടയയ്ക്കുക കുട്ടില്‍ നിന്നെന്നെ ഞാന്‍ ഒട്ടു വാനില്‍ പറന്നു നടക്കട്ടെ"

"ഏതുകല്ലെങ്ങോട്ടെറിഞ്ഞതുമെങ്കല്‍ത്താന്‍ തുള-

ച്ചേറി മാലിന്യങ്ങളെക്കഴുകും നിണം ചോര്‍ത്തൂ"

 ഇങ്ങനെ എന്നും വായനക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന എത്രയോ കവിത ശകലങ്ങള്‍

പരമ്പരാഗതമായ ചുറ്റുവട്ടങ്ങളില്‍ ജീവിച്ച അവര്‍ ഒരിക്കലും അതിന്‍റെ വേലിക്കെട്ടുകള്‍ ഭേദിച്ച് പുറത്തേക്കു വന്നില്ല,പക്ഷെ തന്‍റെ കവിതകളില്‍ വ്യക്തമായ സ്ത്രീത്വം അവര്‍ അവതരിപ്പിച്ചു ജീവിതത്തിന്റെ അഗാധത വെളിവാക്കുന്ന കവിതകള്‍ എഴുതിപക്ഷെ അതൊരിക്കലും വിഗ്രഹ ഭാജനമോ പാരമ്പര്യത്തിന്റെ ചട്ട കൂടുകളെ പൊളിച്ചെഴുത്ത് നടത്തുന്നതോ ആയിരുന്നില്ല.


തന്‍റെകവിതഭര്‍ത്താവും പത്രാധിപരും ആയിരുന്ന വി.എം. നായര്‍നശിപ്പിച്ചു എന്നോരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്‌.എങ്കിലും ഇത്തരം സന്ദര്‍ഭങ്ങള്‍ പോലും ഒരു കലഹമാക്കി അവര്‍ മാറ്റിയില്ല.(കാശ്മീര്‍ കാശ്മീരികള്‍ക്ക് വിട്ടുകൊടുക്കണം എന്ന അര്‍ഥത്തില്‍ എഴുതിയ കവിത ഭര്‍ത്താവായ വി.എം. നായര്‍ നശിപ്പിച്ച കാര്യം അവര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് വെളിപ്പെടുത്തിയിട്ടുണ്ട്)

1909 ജൂലായ് 19 നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു.ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല.സാഹിത്യകാരന്‍ ആയിരുന്ന അമ്മാവന്‍ നാലപ്പാട്ട് നാരായണമേനോന്‍ആയിരുന്നു എഴുത്തിന് പ്രചോദനം ആയത്.

1930 ല്‍ പുറത്തിറങ്ങിയ കൂപ്പുകൈ ആണ് ബാലാമണിയമ്മയുടെ ആദ്യ കൃതി.അമ്മ,കുടുംബിനി,ധര്‍മമാര്‍ഗത്തില്‍,സ്ത്രീഹൃദയം,പ്രഭാങ്കുരം,ഭാവനയില്‍ , ഊഞ്ഞാലില്‍,കളിക്കൊട്ട,വെളിച്ചത്തില്‍,അവര്‍ പാടുന്നു , പ്രണാമം,ലോകാന്തരങ്ങളില്‍,മുത്തശ്ശി,അമ്പലത്തില്‍(1967), നഗരത്തില്‍,വെയിലാറുമ്പോൾ,അമൃതംഗമയ,നിവേദ്യം,മാതൃഹൃദയം തുടങ്ങിയവയാണ് അവരുടെ പ്രമുഖമായ കൃതികള്‍.


കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനില്‍നിന്നും 1947ല്‍ സാഹിത്യനിപുണബഹുമതി നേടിയിരുന്നു.കേന്ദ്ര സംസ്ഥാന സാഹിത്യ അകാദമി പുരസ്ക്കാരങ്ങള്‍,എഴുത്തച്ഛന്‍ പുരസ്‌കാരം,രാജ്യത്തെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരമായ സരസ്വതി സമ്മാന്‍ അങ്ങനെ അനവധി ബഹുമതികള്‍ അവരെ തേടിയെത്തി. 1987-ല്‍ രാജ്യം പദ്മഭൂഷണ്‍  നല്‍കി ആദരിച്ചു.

മാതൃഭൂമി'യുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായര്‍ ആയിരുന്നു അവരുടെ ഭര്‍ത്താവ്.മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവികുട്ടി ,ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, ഡോ. സുലോചന നാലപ്പാട് എന്നിവരാണ്‌ മക്കള്‍..

2004 സെപ്റ്റംബർ 29-നായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി അന്തരിച്ചത്‌

ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.
നിന്നില്‍ നിന്നുച്ചലിയ്ക്കാവൂ സദാനന്ദ-
ത്തിന്നൂഷ്മളോച്ച്വാസനിശ്വാസങ്ങള്‍.
നിന്‍ചുറ്റും നിന്നു തിമിര്‍ക്കാവൂ കാലത്തിന്‍
പിഞ്ചോമല്‍പ്പൈതങ്ങള്‍ നാഴികകള്‍.""" ""

(ഊഞ്ഞാലിന്മേല്‍ -ബാലാമണിയമ്മ )

കവിതകള്‍ ഓര്‍ക്കുന്നതില്‍ വളര പിന്നിലാണ് ഞാന്‍... സത്യം പറഞ്ഞാല്‍ സ്കൂള്‍ കോളേജ്‌ കാലത്ത്‌ പഠിച്ച ഒരു കവിത പോലും എനിക്ക് ഓര്‍മ ഇല്ല.ആകെ ഓര്‍മ ഉള്ളത്‌ ആറാം ക്ലാസ്സില്‍ പഠിച്ച ഈയൊരു കവിത മാത്രം,ബാലാമണിയമ്മ എഴുതിയ ഈ കവിതയിലെ  പിഞ്ചു ബാല്യത്തിന്റെ നിഷ്കളങ്കത അവതരിപ്പിക്കുന്ന ഈവരികള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക

ഉമ്മറകല്ലില്‍ തനിചിരുന്നെന്തിനോ
വിമ്മിക്കരയുമാ പൈതലിനെ
ഉറ്റുനോക്കിക്കൊണ്ടിര്‍ക്കും എന്നോമന
കുട്ടന്‍റെ അന്പോലും കണ്ണിനയില്‍
നിന്നു ഒന്നുരണ്ടു അശ്രു കണങ്ങള്‍ പതിച്ചു
ഈ മൌക്തികങ്ങള്‍ പതിക്കട്ടെ  നിസ്വരി ലോമനെ
നിന്‍ കണ്ണില്‍ നിന്നും വീണ്ടും
അത്തലിരുട്ടില്‍ വെളിചോമോട്ടെകുവാന്‍
അത്ര ശക്തങ്ങളീ നക്ഷത്രങ്ങള്‍
blogger

7 അഭിപ്രായങ്ങൾ :

  1. തൊട്ടിലാട്ടും ജനനിയെ പെട്ടെന്ന്
    തട്ടി നീക്കി രണ്ടോമന കയ്യുകള്‍
    കേട്ട് പിന്നില്‍ നിന്നിക്കിളി വാക്കുകള്‍
    കാട്ടുകെന്നുടെ കൊച്ചനിയത്തിയെ
    മണ്ണ് വരിമതിയാം വരെ കളിച്ചുണ്ണി
    യപ്പോള്‍ തിരിചെത്തിയെയുള്ളൂ.
    വന്‍ തമസ്സിന്‍ മുള കള്‍ പോലങ്ങിങ്ങു
    ചിന്തി വീണ ചുരുള്‍ മുടി ചാര്‍ത്തൊടും...

    അങ്ങനെ ഒരു കവിത ഉണ്ടായിരുന്നു..വാക്കുകള്‍ ഞാന്‍ മറന്നു.
    മാതൃത്വം വഴിഞ്ഞൊഴുകുന്ന വാക്കുകള്‍ നിറഞ്ഞ ബാലാമണിയമ്മ കവിതകള്‍ എനിക്ക് ഏറെ ഇഷ്ടമായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ടീച്ചര്‍ ഈ വായനയ്ക്ക്.. മാതൃത്വം വഴിഞ്ഞൊഴുകുന്ന ബാലാമണിയമ്മയുടെ വരികള്‍ എന്നും അവരെ കാവ്യ ലോകത്ത് അനശ്വരയാക്കും

    മറുപടിഇല്ലാതാക്കൂ
  3. ബാലാമണിയമ്മയെ ഒന്നുകൂടി ഓര്‍ക്കാന്‍ കഴിഞ്ഞു,,,,

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2014, ജൂലൈ 20 9:11 PM

    VERY..........................................................GOOD:

    മറുപടിഇല്ലാതാക്കൂ
  5. കവിതകളെ സ്നേഹിയ്ക്കുന്നവർക്ക് ഈ അമ്മയെ മറക്കാൻ സാധിക്കുന്നതെങ്ങനെ. സന്തോഷം സാജൻ . താങ്കളെ പോലെ മലയാളകവിതയെ സ്നേഹിയ്ക്കുന്നവർ ഇപ്പോഴും ഉണ്ടെന്നറിയുമ്പോൾ അതീവ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...