പേജുകള്‍‌

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ജൂലിയന്‍ അസാന്‍ജ് –രാഷ്ട്രീയ അഭയത്തിനു ഒരാണ്ട്


നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനിവാര്യമാണ്,അറിവുകളുടെ ജനതിപത്യവത്ക്കരണം,ഭരണ കാര്യങ്ങള്‍ അറിയുവാനുള്ള പൌരന്മാരുടെ അവകാശം ഇവയെല്ലാം ഈ ലോകത്ത് വളരെ  പ്രാധാന്യം അര്‍ഹിക്കുന്ന
കാര്യങ്ങളാണ്‌.ഒപ്പം പൌരന്മാരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന ഭരണകൂട ധര്ഷ്ട്യങ്ങള്‍ ചെരുക്കപ്പെടെണ്ടാതുമാണ്.പക്ഷെ ഇത്തരം ചെരുതുനില്പ്പുകള്‍ നടത്തുന്ന പോരാളികള്‍ വളരെ ക്രൂരമായി വേട്ടയാടപ്പെടുന്നത് സമീപകാലത് നമ്മള്‍ കാണുന്നു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജ് ,  ആര്‍എസ്എസിന്റെ രൂപകല്‍പ്പനയില്‍ പ്രധാന പങ്കുവഹിച്ച ആരോണ്‍ സ്വാര്‍ട്സ് , ലോകം മുഴുവന്‍ ഉള്ള ആളുകളുടെ സ്വകാര്യത ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ നയത്തിന്‍റെ ഉള്ളുകളികള്‍ പുറത്തു വിട്ട  എഡ്വാര്‍ഡ് സ്നോഡന്‍ ഇവര്‍ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങള്‍ മാത്രം.
അമേരിക്കന്‍ ചാര സംഘടന ആയ സിഐഎ യുടെയും  അമേരിക്കന്‍ സര്‍ക്കാരിന്റെയും രഹസ്യ രേഖകളും അവര്‍ ആഗോള തലത്തില്‍ നടത്തിയ പല അവിഹിത ഇടപെടലുകളും പ്രസിദ്ധീകരിച്ചു ആണ് വിക്കിലീക്സ് ആഗോള ശ്രദ്ധ നേടിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും  മേലുള്ള കടന്നുകയറ്റങ്ങള്‍,ചരിത്ര രേഖകളെ മെച്ചപ്പെടുത്തല്‍,ഒപ്പം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എല്ലാ സാധാരണക്കാരനും അവസരം നല്‍കുക ഇവയൊക്കെയാണ് വികിലീക്സ്ന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ആധുനിക സങ്കേതങ്ങളുടെ അനന്ത സാദ്ധ്യതകള്‍ ഉപയോഗിച്ചുള്ള അന്വേഷണത്മക മാധ്യമ പ്രവര്‍ത്തനം അതിനൊപ്പം അഞ്ജതമായ ഉറവിടങ്ങളിലെ വാര്‍ത്തകളും വികിലീക്സ് സ്വീകരിക്കുന്നു.

2006ലാണ് ജൂലിയസ് അസാന്‍ജജ് വികിലീക്സ് സ്ഥാപിക്കുന്നത്.വാര്‍ത്ത‍ ചോര്‍ത്തലിലെ ഇടനിലക്കാര്‍ ആയാണ് തങ്ങളെ അസാന്‍ജജ് വിശേഷിപ്പിക്കുന്നത് ആര്‍ക്കും വാര്‍ത്തകള്‍ വികിലീക്സിനു നല്‍കാം അവരത് പിന്നീടു മാധ്യമങ്ങള്‍ക്ക് നല്‍കും രണ്ടായിരത്തിആര് മുതല്‍ വിവിധ വാര്‍ത്തകള്‍ ചോര്തിയിരുന്നു എങ്കിലും 2010 ഏപ്രിലില്‍ പുറത്തുവിട്ട ഇറാഖിലെ അമേരിക്കന്‍ ആക്രമത്തില്‍ ക്യാമറ ആയുധമാനെന്ന തെറ്റിധാരണയില്‍ വ്യോമസേന  മാധ്യമ പ്രവര്‍ത്തകരെ വധിച്ചിരുന്നു എന്ന അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുതിയാണ് വികിലീക്സ് ആഗോള ശ്രദ്ധ നേടുന്നത്,കേബിള്‍ഗേറ്റ് എന്നറിയപ്പെടുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യഅന്വേഷണ രേഖകളുടെ ചോര്‍ത്തല്‍ ആണ് വികിലീക്സ് നടത്തിയത്.1966 മുതല്‍ 2010 വരെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ അയച്ചു കൊടുത്ത രേഖകളാണ് കേബിള്‍ഗേറ്റ് വഴി പുറത്തായത്.ഇത് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചു.ഇന്ത്യയിലെ വിവിധ കാലങ്ങളിലെ അമേരിക്കന്‍ സ്ഥാനപതിമാര്‍ അമേരിക്കന്‍ സര്‍ക്കാരിലേക്ക് അയച്ച രഹസ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ അതു ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും പല അന്തര്‍ നാടകങ്ങള്‍ വെളിവാക്കി 2011 ല്‍ ഗ്വാന്‍ണ്ടനാമോ തടവറയിലെ മനുഷ്യാവകാശ ലംഖനങ്ങളെ പറ്റിയുള്ള തെളിവുകള്‍ പുറത്തു വിട്ടു. അമേരിക്ക കൂടാതെ മറ്റു പല രാജ്യങ്ങളുടെയും പ്രതിരോധ അഭ്യന്തര രഹസ്യങ്ങളും വികിലീക്സ് പുറത്തു വിട്ടു.



1971 ജൂലൈ മൂന്നിന് ഓസ്ട്രലിയയിലെ ക്യൂന്‍സ് ലണ്ടിലാണ്ആണ് ജൂലിയസ് അസാന്‍ജജ് ജനിച്ചത്‌ പതിനാറാം വയസില്‍ തന്നെ കമ്പ്യൂട്ടര്‍ ഹാക്കിംഗ് പരിപാടികള്‍ തുടങ്ങി മെന്‍ഡാക്സ് എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത് പിന്നീട് കൂട്ടുകാരുമായി ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കി.ഒരിക്കലും ഹാക്ക് ചെയുന്ന കമ്പ്യൂട്ടര്‍ ശ്രിംഖല നശിപ്പിക്കണോ അതിലുള്ള വിവരങ്ങള്‍ നശിപ്പിക്കാനോ അസ്സന്ജ് തയ്യാറായില്ല മറിച്ചു വിവരങ്ങള്‍ പരമാവധി ആള്‍ക്കാരിലേക്ക് എത്തിക്കുക്ക അതു മാത്രമായിരുന്നു ലക്ഷ്യം അതുകൊണ്ട് തന്നെ മൂല്യ ബോധം ഉള്ള കമ്പ്യൂട്ടര്‍ ഹാക്കെര്‍ എന്നായിരുന്നു അദേഹം അറിയപ്പെട്ടത്.തന്‍റെ മുപ്പത്തി ഒന്നാമത്തെ വയസിലാണ്‌ അസ്സന്ജ് ബിരുദ പഠനത്തിനു ചേരുന്നത്  2002 തൊട്ട് 2005 വരെ ക്യൂന്‍സ്ലാണ്ട് യൂനിവേര്സിറ്റിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി.പിന്നീട് 2006ലാണ് ജൂലിയസ് അസാന്‍ജജ് വികിലീക്സ് സ്ഥാപിക്കുന്നത്.


പക്ഷെ ഈ പോരാട്ടങ്ങള്‍ അസനജിനെ അതി ക്രൂരമായ ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയനാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം.അസ്സന്ജിനു എതിരെ ആറു കേസുകളാണ് സ്വീഡനില്‍ ഉള്ളത്,ഇതില്‍ രണ്ടെണ്ണം സ്ത്രീ പീഡന കേസുകളാണ്.ഈ കേസുകളിലെ വിചാരണക്കായി ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ അസ്സന്ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.കേസ് കെട്ടി ചമച്ചത് ആണെന്നാണ് അസ്സഞ്ഞിന്റെ വാദം.എങ്ങനെ ആയാലും സ്വീഡന് കൈമാറിയാല്‍ പിന്നെ പുറം ലോകം കാണാന്‍ അദേഹത്തിന് കഴിഞ്ഞെന്നു വരില്ല.

ഈ അവസരത്തിലാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വിഡോര്‍  അദേഹത്തിന് രാഷ്ട്രീയ അഭയം നല്കാന്‍ തീരുമാനിച്ചത്. 2012 ഓഗസ്റ്റ്‌ പതിനാറിനാണ് ഇക്വിഡോര്‍ വിദേശകാര്യ മന്ത്രി റികാര്ടോ പടിനോ അദേഹത്തിന് രാഷ്ട്രീയ അഭയം നല്കുന്നന്നതായി പ്രഖ്യാപിച്ചത് ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇക്വിഡോര്‍  വെനസുല പോലുള്ള രാജ്യങ്ങള്‍ എടുക്കുന്ന സമീപനങ്ങള്‍ പ്രശംസനീയമാണ്,വന്‍ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കാത്ത ധൈര്യം.


ഇക്വിഡോര്‍ എംബസ്സിയിലെ ഒരു ചെറിയ മുറിയിലാണ് അസന്‍ജ്ഇപ്പോള്‍ താമസിക്കുന്നത്.ഒരു മുറിയില്‍ തന്നെ അദേഹത്തിന്റെ കിടപ്പുംകമ്പ്യൂട്ടറും വ്യായാമം ചെയ്യാനുള്ളട്രെഡ്മില്ലും എല്ലാം.സത്യം പറഞ്ഞാല്‍ ഒരു തടങ്കല്‍  തന്നെ.

2013 ഓഗസ്റ്റ്‌ 16 ആവുമ്പോള്‍ അസ്സന്ജ് ബ്രിട്ടനിലെ ഇക്വിഡോര്‍ എംബസ്സിയില്‍ രാഷ്ട്രീയ അഭയത്തില്‍ ആയിട്ടു ഒരു വര്‍ഷം ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ തങ്ങള്‍ ശ്രമം തുടരും എന്നാണ് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ ഇക്വിഡോര്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.തങ്ങള്‍ നല്‍കിയ രാഷ്ട്രീയ അഭയ തീരുമാനം ശെരിയെന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം. എഡ്വാര്‍ഡ് സ്നോഡന്‍ വേട്ടയാടപ്പെടുന്നതും  വികിലീക്സിനു വാര്‍ത്തകള്‍ ചോര്‍ത്തി കൊടുത്തതിന്റെ പേരില്‍  ബ്രട്ളി മാനിംഗ് എന്ന അമേരിക്കന്‍ സൈനികന്‍ ഏതാണ്ട് ജീവിതാന്ത്യം വരെ തടവറയില്‍ അകുമെന്നതും അവരുടെ വാദങ്ങള്‍ക്ക് സാധൂകരണം നല്‍കും

അസ്സ്ന്ജും അദേഹത്തെ പോലുള്ളവരും നിയമ വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചത് എന്നു പറയാനാവില്ല,പക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളുടെ നിരവധി നിയമ ലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കപ്പെട്ടു.അതുകൊണ്ടു തന്നെ കൂടുതല്‍ അസന്ജ്മാര്‍ നമുക്ക് ആവശ്യമാണ്

തരംഗിണി മാസിക ഓഗസ്റ്റ്‌ ലക്കം പ്രസിദ്ധീകരിച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
blogger

1 അഭിപ്രായം :

  1. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ലോകത്ത് ആകമാനം ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുകയാണ് എന്നത് ഒരു സത്യമാണ്, വിക്കിലീക്സിനേയും മറ്റും ന്യായികരിക്കുന്നില്ല... താങ്കൾ പറഞ്ഞപോലെ അവസാനം ഇരയായ സ്ന്വഡർ തന്നെ , ഇപ്പോഴും ആ വിമാനത്താവളത്തിൽ വിധിയെക്കാത്തിരിക്കുകയാണയാൾ, നാളെ എന്തം നാം എഴുതണം എന്ന് വരേ തീരുമാനിക്കുന്നത് ലോകത്തിലെ ചില ശക്തികൾ തന്നെ ആയിരിക്കും....... അപ്പോഴേക്കും മരിച്ചാൽ മതിയായിരുന്നു

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...